മുംബൈ: ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിന്റെ അനധികൃത സ്വത്ത് 2300 കോടിയോളം വരുമെന്ന് കണ്ടെത്തല്‍. 2008-09 വര്‍ഷത്തെ കണക്കാണിത്. ഇതോടൊപ്പം ബാപ്പു നേതൃത്വം നല്കുന്ന ജീവകാരുണ്യ സംഘടനയ്ക്കുള്ള നികുതി ഇളവ് എടുത്തുകളയണമെന്നും ആദയനികുതി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബിനാമി പേരിലുള്ള സ്വത്തും ഇതില്‍പ്പെടുന്നു. റിയല്‍ എസ്റ്റേറ്റിലും മ്യൂച്ചല്‍ ഫണ്ടായും ഓഹരികളായും സ്ഥിരനിക്ഷേപമായും നിരവധി കോടികളാണ് ആശാറാമും അനുയായികളും ചേര്‍ന്ന് നിക്ഷേപിച്ചിരുന്നതെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
ആശാറാമിന്റേയും അനുയായികളുടേയും നിയന്ത്രണത്തില്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സ്വകാര്യ കമ്പനികളുടെ പേരിലാണ് നിക്ഷേപങ്ങളുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. ആദായ നികുതി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ആശാറാമിന്റെ പണമിടപാട് പുറത്ത് കൊണ്ടുവന്നത്.
ഒന്നു മുതല്‍ രണ്ട് ശതമാനം വരെ എന്ന പലിശനിരക്കില്‍ ഇവര്‍ പണം വായ്പ്പയായി നല്‍കിയിരുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. 1991-92 കാലഘട്ടത്തില്‍ 1400 ഓളം ആളുകള്‍ക്കായി 3,800 കോടി രൂപ വിതരണം ചെയ്തതായും സൂചനയുണ്ട്.
ലൈംഗിക അപവാദക്കേസില്‍ ആശാറാം ജയിലില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: