ന്യൂദല്‍ഹി: ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ഗുണം ലഭിക്കുന്ന രീതിയില്‍ ജൂലൈ ഒന്ന് മുതല്‍ റെയില്‍വേയുടെ നിയമങ്ങളില്‍ മാറ്റം വരുത്തുന്നു. തത്കാല്‍ ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യാമെന്നതാണ് ഒരു പ്രധാനമാറ്റം.
തത്കാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ 50 ശതമാനം യാത്രക്കാരന് തിരികെ ലഭിക്കും. തത്കാല്‍ ബുക്കിങ് സമയത്തിലും മാറ്റം വരും. രാവിലെ 10 മുതല്‍ 11 വരെ എസി കോച്ചുകളിലും 11 മുതല്‍ 12 വരെ സ്ലീപ്പര്‍ കോച്ചുകളിലുമായിരിക്കും ബുക്കിങ്.
സുവിധാ ട്രെയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റ് ഉണ്ടാവില്ല. പകരം കണ്‍ഫേമ്ഡ് ടിക്കറ്റേ നല്‍കുകയുള്ളു. വെയിറ്റിങ് ലിസ്റ്റ് പ്രൊവിഷന്‍ ഈ ട്രെയിനുകളില്‍ ഉണ്ടാവില്ല.
രാജധാനിയിലും ശതാബ്ദിയിലും കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.
ഈ രണ്ട് ട്രെയിനുകളിലും പേപ്പര്‍ രഹിത ടിക്കറ്റുകളും നിലവില്‍ വരും. മൊബൈല്‍ ടിക്കറ്റുകള്‍ മതിയാകും. വിവിധ ഭാഷകളിലും ടിക്കറ്റ് ബുക്കിങ് സംവിധാനം നിലവില്‍ വരും. എസി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ നൂറ് രൂപയും എസി ത്രീ ടയര്‍, ഇക്കണോമി, എസി ചെയര്‍ കാര്‍ ടിക്കറ്റുകളില്‍ 90 രൂപയും സ്ലീപ്പര്‍ ക്ലാസ്സ് ടിക്കറ്റില്‍ അറുപത് രൂപയുമായിരിക്കും ക്യാന്സലേഷന് ചാര്‍ജായി ഈടാക്കുക. യാത്രക്കാര്‍ക്ക് വന്‍ചെലവ് സൃഷ്ടിക്കുന്ന പ്രീമിയം തീവണ്ടികള്‍ ജൂലൈ ഒന്നിന് ശേഷം ഉണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: