ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആഗസ്റ്റ് 13 വരെ നടന്നേക്കും. അന്തിമ തീരുമാനം ജൂണ്‍ 29ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്റെ അധ്യക്ഷതയില്‍ ചേരുന്ന പാര്‍ലമെന്ററികാര്യ കാബിനറ്റ് കമ്മറ്റി ഇക്കാര്യത്തില്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യും.
വര്‍ഷകാല സമ്മേളനത്തില്‍ ചരക്കു സേവന നികുതി ബില്‍ സഭയില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചന.
ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണന കാത്ത് കിടക്കുകയാണ്. ഇത്തവണ ബില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്രതീരുമാനം. 2016 ഏപ്രില്‍ മുതല്‍ ചരക്കുസേവന നികുതി ബില്‍ നടപ്പാക്കിത്തുടങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാനായില്ല. ഇതോടെ ജിഡിപിയില്‍ പ്രതീക്ഷിച്ചതിലും ഒന്നര ശതമാനത്തിന്റെ വളര്‍ച്ചാകുറവും രാജ്യത്തുണ്ടായി.
രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ചരക്കു സേവന നികുതി ബില്ലിനുള്ള പിന്തുണ അറിയിച്ചതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്. ചില ഭേദഗതികള്‍ വേണമെന്നാവശ്യപ്പെട്ട തമിഴ്നാട് മാത്രമാണ് ബില്ലിനെ പിന്തുണയ്ക്കാത്തത്. കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ ജിഎസ്ടി രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടേയും വികസനത്തിന് ജിഎസ്ടി അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: