തൊണ്ടിക്കുഴ: സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന ആട്ടിന്‍കുട്ടിയെ കൂട്ടമായെത്തിയ നായ്ക്കള്‍ കടിച്ചുകൊന്നു. തൊണ്ടിക്കുഴ കുന്നുപുറം സ്വദേശിനി ജമീലയുടെ രണ്ട് മാസം പ്രായമുള്ള ആട്ടിന്‍കുട്ടിയെയാണ് നായ്ക്കള്‍ കൊന്ന് തിന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം സമീപത്തെ പറമ്പില്‍ തീറ്റ തേടുന്നതിനിടെയാണ് സംഭവം. ആടുകളുടെ കരച്ചില് കേട്ട് വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും തെരുവ് നായ്ക്കള്‍ കടന്നുകളഞ്ഞു. രണ്ട് മാസം മുമ്പ് സമീപത്ത് കുട്ടില്‍ കെട്ടിയിരുന്ന ആടിനെ നായ്ക്കള്‍ ആക്രമിച്ചിരുന്നു. ഇതോടൊപ്പം കോഴികളെയും മറ്റ് വളര്‍ത്ത് മൃഗങ്ങളേയും നായ്ക്കള്‍ ആക്രമിക്കുന്നത് മേഖലയില്‍ വര്‍ദ്ധിച്ച് വരികയാണ്. തൊണ്ടിക്കുഴ സ്വദേശിനിയായ നെറ്റിപ്പിള്ളി ചെല്ലമ്മയുടെ 6000 രൂപ വിലവരുന്ന കുഞ്ഞുങ്ങളടക്കമുള്ള കോഴികളെ പലതവണയായി നായ്ക്കള്‍ ഭക്ഷണമാക്കിയിരുന്നു. അധികൃതരെ വിവരമറിയിച്ചിട്ടും യാതോരു നടപടിയും എടിത്തിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: