തൊടുപുഴ: നഗരത്തിലും പരിസരപ്രദേശത്തുമായി മൂന്നിടത്ത് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 8 മണിയോടെ കോലാനി മണക്കാട് ബൈപ്പാസിലാണ് ആദ്യം മരം വീണത്. അരമണിക്കൂറോളം ഗതാഗതം തടസ്സപെട്ടു. വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് തൊടുപുഴ ബഗ്ളാകുന്നിന് സമീപവും മരം കട പുഴകി വീണു. 4 മണിയോടെയാണ് മരം വീണത്. തുടര്‍ന്ന് 4.30യോടെ ഏഴല്ലൂര്‍ മെഡിക്കള്‍ കോളേജിന് സമീപത്തും മരം വീണു. മൂന്നിടത്തും മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടിയിരുന്നു. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി അര മണിക്കൂറിലധികം പരിശ്രമിച്ചാണ് മൂന്നിടത്തും ഗതാഗതം പുനസ്ഥാപിച്ചത്. തൊടുപുഴ ഫയര്‍സ്റ്റേഷനിലെ ലീഡിങ് ഫയര്മാന് സാജന് വര്‍ഗീസ്, ജീവനക്കാരായ ബിജു പി തോമസ്, ഷിന്റൊ ജോസ്, അനൂപ് റ്റി എസ്, പി കെ വിജയന്, സുനില്‍ ബിനു, ജയിംസ് പുന്നന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിവിധയിടങ്ങളില്‍ പാഞ്ഞെത്തിയത്. തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ യാത്രാ ബോഡി ബില്‍ഡിംങ് വര്‍ക്ക്ഷോപ്പിന് സമീപത്തും മരം വീണ് ഗതാഗതം തടസ്സപെട്ടിരുന്നു. വൈദ്യുതി പോസ്റ്റിലേക്ക് മരം വീണതോടെ കമ്പിപൊട്ടി വീഴുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി കമ്പി വലിച്ച് കെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: