ചങ്ങനാശ്ശേരി: ജിഷവധക്കേസിലും തലശ്ശേരിയില്‍ പട്ടിക വിഭാഗം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തി ജയിലിലാക്കിയ സംഭവത്തിലും സര്‍ക്കാരും പ്രതിപക്ഷവും രാഷ്ട്രീയം കളിക്കുകയാണെന്ന് സാംബവര്‍ സമാജം സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. കലാഭവന്‍മണിയുടെ മരണത്തിലെ ദുരൂഹത അകറ്റി യഥാര്‍ത്ഥ കുറ്റവാളികളെ ഉടന്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം സിബിഐയ്ക്കു വിട്ടതിനെ കമ്മിറ്റി സ്വാഗതം ചെയ്തു. പ്ലസ് വണ്‍ പ്രവേശന വേളയില്‍ എസ്സി, എസ്ടി വിദ്യാര്‍ത്ഥികളില്‍നിന്നും മാനേജ്മെന്റ് സ്കൂളുകള്‍ ഫീസ് ഈടാക്കരുത്. സംസ്ഥാന പ്രസിഡന്റ് സി.സി. കുട്ടപ്പന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി.എസ്. രമേശ്, വി.ഐ. ജോഷി, കെ.ആര്. കേളപ്പന്, രാജന് സൂര്യാലയം, കെ.ജി. സുകുമാരന്‍, പി.എ. സജി, പി.എ. രവീന്ദ്രന്, കെ.എ. തങ്കച്ചന്, എ.കെ. ഷാജി, സോമിനി പി.ഡി. എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: