ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി ജലപാത ദേശീയപാതയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സാധ്യതാ പഠനത്തിന് കണ്‍സള്‍ട്ടന്റിനെ നിശ്ചയിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മറ്റ് ദേശീയപാതകളുമായി ഈ പാതയെ കൂട്ടിയോജിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാരമേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജലപാതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ ഭാഗമാണ് പദ്ധതി. ആലപ്പുഴ-ചങ്ങനാശേരി-കൊടൈക്കനാല്‍ ദേശീയപാത ആക്കാനുള്ള നടപടികളുടെ ഭാഗമായി വിദഗ്ധപഠനത്തിന് കണ്‍സള്‍ട്ടന്റിനെ നിശ്ചയിച്ചതായും എംപി അറിയിച്ചു.
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: