കൊച്ചി: കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കര്‍ണാടകയില്‍ ക്രൂരമായി റാഗ് ചെയ്യപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് വനിതാ കമ്മീഷന് അംഗം ലിസി ജോസ്. ഔദ്യോഗിക ആവശ്യത്തിനായി ഹൈദരാബാദിലുള്ള വനിതാ കമ്മീഷന് അധ്യക്ഷ മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വനിതാ ഹോസ്റ്റലുകള്‍ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. ഇത് സംബന്ധിച്ച പരാതികള്‍ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ആവശ്യമായ അടിസ്ഥാന സൗകര്യമോ ശുചിത്വമോ ഇല്ലാത്ത ഹോസ്റ്റലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ലിസി ജോസ് മുന്നറിയിപ്പ് നല്കി.
കൊച്ചിയില്‍ നടന്ന സിറ്റിങ്ങില്‍ 115 പരാതികള്‍ കമ്മീഷന്റെ പരിഗണനയ്ക്ക് വന്നു. ഇതില്‍ മുപ്പത്തിയേഴ് പരാതികളില്‍ തീര്‍പ്പായി. പതിനൊന്ന് പരാതികള്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: