കണ്ണൂര്‍: മനുഷ്യശരീരത്തില്‍ വ്യാപകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയ വ്യാജ കറുവപ്പട്ട ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ ന്യൂഡല്‍ഹി (ഇറക്കുമതി വിഭാഗം) കര്‍ശന നിയന്ത്രണം ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. വ്യാജ കറുവപ്പട്ടക്കെതിരെ വര്‍ഷങ്ങളായി ബോധവല്ക്കരണങ്ങളും നിയമയുദ്ധങ്ങളുമായി ഒറ്റയാള്‍പോരാട്ടം നടത്തുന്ന കണ്ണൂരിലെ ലിയാനാര്‍ഡോ ജോണിന്റെ ശ്രമഫലമായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ 16ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മനുഷ്യ ശരീരത്തിന് ഹാനികരമല്ലാത്ത മൂന്ന് ശതമാനം കോമറിന് ഉള്ള കറുവപ്പട്ട മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. യഥാര്‍ത്ഥ കറുവപ്പട്ടയില്‍ .004 ശതമാനം കോമറിനാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍വ്യാജ കറുവപ്പട്ടയില്‍ ഇത് 4 ശതമാനത്തിലേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: