തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റു സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവച്ചു. തിരുവനന്തപുരത്ത് കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ അഞ്ജു രാജി പ്രഖ്യാപിക്കുകയായിരുന്നു. അഞ്ജുവിനൊപ്പം വോളിബോള്‍ താരം ടോം ജോസ് ഉള്‍പ്പെടെ കൗണ്‍സിലിലെ 13 അംഗങ്ങളും രാജിവച്ചു.
അഞ്ജുവിന്റെ സഹോദരന് അജിത് മാര്‍ക്കോസും പരിശീലക സ്ഥാനം രാജിവയ്ക്കുകയാണെന്ന് അഞ്ജു പറഞ്ഞു. 2006 മുതല്‍ കൗണ്‍സിലില്‍ നടന്ന അഴിമതി അന്വേഷിക്കണം. സ്പോര്‍ട്സ് ലോട്ടറിയാണ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നടന്ന ഏറ്റവും വലിയ അഴിമതി.
ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടറോട് നേരിട്ടാവശ്യപ്പെടും. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടര്‍ച്ചയായാണ് രാജിയെന്ന് അഞ്ജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, അഞ്ജു ബോബി ജോര്‍ജിന് കേന്ദ്രസര്‍ക്കാര്‍ പുതിയ ചുമതല നല്‍കും. കായിക വികസനത്തിനുള്ള ഖേലോ ഇന്ത്യ പദ്ധതിയിലാണ് ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: