സിയോൾ: മധ്യദൂര മുസുദാൻ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിംഗ് ജോംഗ് ഉൻ. ഉത്തരകൊറിയൻ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പസഫികിലെ യുഎസിന്റെ സൈനിക താവളങ്ങള്‍ വരെ എത്താന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് കിംഗ് ജോംഗ് പറഞ്ഞു. ജപ്പാനിലെ ഹോണ്‍ഷു ദ്വീപിലേക്കുള്ള ദൂരത്തിന്റെ പകുതിയോളം പിന്നിട്ട ഈ മിസൈലിന് 1400 കിലോമീറ്റര്‍ ഉയരത്തിലെത്താനായി.
കഴിഞ്ഞ ദിവസം ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു മധ്യദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണമാണ് നടന്നത്. ആദ്യത്തെ മിസൈല്‍ 150 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പൊട്ടിത്തെറിച്ചു സമുദ്രത്തില്‍ പതിക്കുകയായിരുന്നു. എന്നാൽ രണ്ടാമത്തെ മിസൈൽ 400 കിലോ മീറ്റർ ദൂരം സഞ്ചരിച്ചെന്നാണ് സൈന്യത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഉത്തരകൊറിയയുടെ മിസൈൽ മേഖലയിൽ വൻ മുന്നേറ്റമാണ് കൈവന്നിരിക്കുന്നത്. യുഎൻ സംഘടനയുടെ വിലക്ക് നിലനിൽക്കെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: