കൊല്ലം: കലക്ട്രേറ്റ് സ്ഫോടനത്തിന്റെ പിന്നില്‍ ആരെന്ന് കണ്ടെത്താനാകാതെ പോലീസ്. പോലീസിന്റെ അന്വേഷണം ശരിയായ രീതിയിലേക്ക് എത്തുന്നില്ല.
സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. ഡിഎച്ച്ആര്എമ്മാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലേക്കായിരുന്നു പോലീസിന്റെ ആദ്യ അന്വേഷങ്ങളെങ്കിലും വ്യക്തമായ തെളിവുകള്‍ ഇതുവരെയും ലഭിക്കാത്തത് പോലീസിന് തലവേദനയാകുകയാണ്. സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. നിരവധി പേരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തെങ്കിലും ഒരു തുമ്പും ഇതുവരെയും ലഭിച്ചിട്ടില്ല. എഡിജിപി സന്ധ്യ ഉള്‍പ്പടെയുള്ളവര്‍ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയെങ്കിലും യാതൊരുപ്രയോജനവുമില്ല എന്നാണ് അന്വേഷണം സൂചിപ്പിക്കുന്നത്. പോലീസിലെ ഉന്നതര്‍ ഈ വിഷയത്തില്‍ സമഗ്രമായി ഇടപെടുന്നില്ല എന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: