കൊട്ടാരക്കര: അയല്‍വാസിയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. വെട്ടിക്കവല നിരപ്പില്‍ ജോളി മാത്യുവിന്റെ വീട്ടിലാണ് കഴിഞ്ഞ 18ന് മോഷണം നടന്നത്. അയല്‍വാസിയായ കടമ്പോട്ടു കിഴക്കതില്‍ ലിജിന്‍ ഭവനില്‍ ലിജിന്‍ (23) ആണ് പിടിയിലായത്. ജോളി മാത്യു ആടിനെ തീറ്റാനായി പുറത്തു പോയസമയം വീട്ടിനുള്ളില്‍ കടന്ന് വളയും മാലയും ഉള്‍പെടെ മൂന്നുപവന്‍ സ്വര്‍ണ്ണവും മൈബൈല്‍ ഫോണും മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പ്രതി വീട്ടില്‍ സൂക്ഷിക്കുകയും സ്വര്‍ണ്ണം കൊട്ടാരക്കരയില്‍ വില്പന നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഓട്ടോറിക്ഷ വാങ്ങാനായാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോടു പറഞ്ഞു. മോഷണം നടന്ന ദിവസം ലിജിന്‍ ഈ വീടിന് സമീപത്തുകൂടി പോകുന്നത് കണ്ടെന്ന വിവരം ലഭിച്ചതാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായതെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര എസ്ഐ ശിവപ്രകാശ്, എഎസ്ഐ സുരേഷ്, എസ്.സി.പി.ഒ അനില്‍കുമാര്‍ ആന്റിതെപ്സ് സ്ക്വോഡ് അംഗങ്ങളായ എസ്.ഐ ബിനോജ്, എ.എസ്.ഐ മാരായ ഷാജഹാന്, ശിവശങ്കരപിള്ള, എസ്.ഇ.പി.ഒ മാരായ അജയകുമാര്‍ രാധാകൃഷ്ണപിള്ള, ആഷിര്‍കോഹൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: