കോഴിക്കോട്: എയ്ഡഡ് പ്രൈമറി സ്കൂളുകളുടെ നടത്തിപ്പിനെക്കുറിച്ച് പഠിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോ ഗിക്കണമെന്ന് എയ്ഡഡ് പ്രൈമറി സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രസ്തുത കമ്മീഷന് മാനേജര്‍മാരുമായി ചര്‍ച്ച നടത്തി സമഗ്രമായ ഒരു കരട് റിപ്പോര്‍ട്ട് തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും വേണം. സ്കൂള്‍ മെയിന്റനസ് ഗ്രാന്റ് തുക കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാ നത്തില്‍ നല്‍കുന്നതിന് പകരം സ്കൂളിന് വേണ്ടി ഉപയോഗിക്കുന്ന സ്ഥലസൗകര്യ ങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചയി ക്കുകയും കെട്ടിടം അറ്റക്കുറ്റപണികള്‍ നടത്തേണ്ട മധ്യവേനലവധിക്ക് മുമ്പ് കൃത്യമായി വിതരണം ചെയ്യുകയും നിലവിലുള്ള കുടിശ്ശിക ഉടനെ തീര്‍ക്കുകയും ചെയ്യണം. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളുടെ ഘടനാമാറ്റവും അധ്യാപക വിദ്യാര്‍ത്ഥി അനുപാതവും പ്രൈമറി സ്കൂളുകളില്‍ നടപ്പാക്കുകയും സുഗമമായ നടത്തിപ്പിനുള്ള നിയമനാംഗീകാരം നല്‍കുകയും വേണം. കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അനാദായകരമെന്ന് മുദ്രകുത്തി പ്രൈമറി സ്കൂളുകളെ തകര്‍ക്കുന്ന തസ്തിക നിര്‍ണ്ണയ നടപടി പിന്‍വലിക്കണം. മാനേജര്‍മാരുടെ ഉടമസ്ഥതയിലുള്ള എയ്ഡഡ് വിദ്യാലയങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യ പ്പെട്ടു. ഏതെങ്കിലും ഒരു മാനേജരുടെ ചെയ്തിക്ക് എല്ലാ മാനേജര്‍മാരേയും മോശക്കാരാക്കുന്ന നിലപാട് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇല്യാസ് ടി. കുണ്ടൂര്‍, ഗോപാലകൃഷ്ണന്, പി. പ്രസന്നന്, പി.വി.പി അഹമ്മദ്, സേതുമാധവന്, രവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: