കായംകുളം: നിരവധി കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ സുരക്ഷ സംവിധാനങ്ങളില്ലാത്തതാണ് മോഷ്ടാക്കള്‍ക്ക് സഹായകരമായത്. ആധുനിക സാങ്കേതിക വിദ്യ മെച്ചപ്പെട്ട ഈ കാലഘട്ടത്തില്‍ നിരീക്ഷണ കാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടില്ല. പല വിലപിടിപ്പുള്ള രേഖകളും സൂക്ഷിച്ചിരിക്കുന്ന കോടതിയില്‍ സുരക്ഷ സംവിധാനത്തിനായി രാത്രിയില്‍ പോലീസോ, സെക്യൂരിറ്റയോ ഇല്ല.
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടത്തിന്റെ വാതിലുകള്‍ ദ്രവിച്ച നിലയിലും തടികൊണ്ട് നിര്‍മ്മിച്ച വാതിലുകള്‍ ജീര്‍ണ്ണാവസ്ഥയിലുമാണ്. സുരക്ഷിതത്വമില്ലാത്ത മതിലും ഗേറ്റുകളുമാണ് ഇവിടെ. പലപ്പോഴും ഗേറ്റ് അടയ്ക്കാറുമില്ല.
കോടതിക്കു സമീപത്തെ വക്കീല്‍ ഓഫീസുകളിലും മാസങ്ങള്‍ക്ക് മുന്‍പ് മോഷണം നടന്നിരുന്നു. തുടര്‍ച്ചയായി കോടതിയിലും പരിസരത്തും നടക്കുന്ന മോഷണങ്ങള്‍ ജനങ്ങള്‍ ആശങ്കയിലാണ്. കോടതിയടക്കമുള്ള സുപ്രധാന കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: