ആലപ്പുഴ: ഭാരത ചരിത്രത്തിലെ അവിശ്വസനീയമായ ഇരുണ്ട അദ്ധ്യായത്തിന് 41 വയസ്. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ നിലവില്‍ വന്നപ്പോള്‍ അതിന്റെ കൊ ടിയ പീഡനങ്ങള്‍ക്ക് വിധേയരായ കുറേ ജീവനുകള്‍ മരണത്തോട് മല്ലടിച്ച് ഇന്നും ജീവിതം തള്ളിനീക്കുന്നു. മറ്റുചിലര്‍ കാലത്തിന്റെ കറുത്ത തിരശ്ശീലകളില്‍ മറഞ്ഞുപോയി.
ആലപ്പുഴയില്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേയരായവര്‍ ഏറെയാണ്. വൈക്കം ഗോപകുമാര്‍, മാവേലിക്കരയില്‍ പ്രചാരകനായിരുന്ന ശിവദാസ്, സ്വര്‍ഗ്ഗീയനായ മണിയപ്പന്ചേട്ടന്, ഹരിപ്പാട് നാരായണന്‍കുട്ടി, മണ്ണാറശ്ശാല വാസുദേവന്‍ നമ്പൂതിരി തുടങ്ങി അറിയുന്നവരും അറിയപ്പെടാത്തവരുമായ ജില്ലയിലെ പതിനഞ്ചോളം സംഘപ്രവര്‍ത്തകര്‍ ‘മിസ’ തടവുകാരായി 18 മാസത്തോളം ജയില്‍വാസമനുഭവിച്ചു. സ്വേച്ഛാധിപത്യത്തിനെതിരെ പടപൊരുതി ഭാരത സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച രണ്ടാം സ്വാതന്ത്ര്യസമര യോദ്ധാക്കളെ ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ?…..
ജില്ലയിലെ അടിയന്തരാവസ്ഥ തടവുകാരുടെയും പീഡിതരുടെയും കുടുംബസംഗമം 26ന് വൈകിട്ട് മൂന്നിന് ആലപ്പുഴ എസ്ഡി വി ഗേള്‍സ് ഹൈസ്കൂളിലെ ബസന്റ് ഹാളില്‍ സംഘടിപ്പിക്കും. ആര്. രുദ്രന് അദ്ധ്യക്ഷത വഹിക്കും.
മാദ്ധ്യമ രാഷ്ട്രീയ നിരൂപകന് ടി.ജി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. വൈക്കം ഗോപകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, പി. സഹദേവന്, ജാനകീരാമന്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: