തൊടുപുഴ: നഗരത്തില്‍ അഞ്ചിടത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. തൊടുപുഴ-ഇടുക്കി റോഡില്‍ മുസ്ലീം പള്ളി, പാലാ റോഡില്‍ ഹിന്ദുസ്ഥാന്‍ ടെക്സ്റ്റൈല്‍സ്, കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപ്പാസില്‍ സ്വകാര്യ കണ്ണാശുപത്രി, വിമലാലയം സ്കൂള്‍, മാര്‍ക്കറ്റ് റോഡില്‍ കെ പി വര്‍ക്കി ജ്വലറി എന്നിടിവിടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. കാഞ്ഞിരമറ്റം ബൈപ്പാസില്‍ മാത്രം രണ്ടിടത്താണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. നൂറ് കണക്കിന് ലിറ്റര്‍ വെള്ളമാണ് റോഡിലൂടെ ഒലിച്ച് പോകുന്നത്. നഗരത്തില്‍ പലഭാഗത്തും പൈപ്പുകള്‍ക്ക് ലീക്കുണ്ട്. ഇവിടങ്ങളിലെ വ്യാപാരികള്‍ വിവരം അറിയിച്ചെങ്കിലും പൈപ്പ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അടുത്തിടെ ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി പൈപ്പ് പൊട്ടിയ സ്ഥലങ്ങളില്‍ റോഡ് കുഴിക്കുവാനാകാതെ വാട്ടര്‍ അതോറിറ്റി വകുപ്പ് കുഴങ്ങുകയാണ്. ദിവസവും ഇങ്ങനെ വെള്ളം പാഴായിട്ടും ഉത്തരവ് കാരണം നന്നാക്കാനാവുന്നില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. അതേ സമയം ഉത്തരവ് എത്തുന്നതിന് ആഴ്ച്ചകള്‍ക്ക് മുമ്പാണ് പൈപ്പ് പൊട്ടിയതെന്നും നന്നാക്കുവാന്‍ ആവശ്യത്തിന് സമയം ലഭിച്ചതാണെന്നും നാട്ടുകാര്‍ പറയുന്നു. സംസ്ഥാനത്ത് മഴയെത്തിയെങ്കിലും ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി മഴ നന്നേക്കുറവാണ്. തൊടുപുഴയില്‍ കുടിവെള്ളത്തിനായി നൂറുക്കണക്കിനാളുകള്‍ നെട്ടോട്ടമോടുമ്പോഴാണ് ഇത്തരത്തില്‍ റോഡില്‍ വെള്ളം പാഴാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: