കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ മധുക്കരയില്‍ വനം വകുപ്പിന്റെ പിടിയിലായ ആന കൂട്ടില്‍ തലയിടിച്ച് ചത്തു. ആന തലയിടിച്ചു ചത്തതല്ല മറിച്ച് മയക്കുവെടിയുടെ ഡോസ് കൂടിയതാണ് കാരണമെന്ന വാദങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി.
അതെന്തായാലും ആന കൂട്ടില്‍ തലതല്ലി ആത്മഹത്യ ചെയ്തതായാണ് മിക്ക മാധ്യമങ്ങളും ഇത് ഹാസ്യരൂപേണ അവതരിപ്പിച്ചിരിക്കുന്നത്. കോയമ്പത്തൂര്‍ വനപരിധിയില്‍ നിന്നാണ് ‘മധുക്കരൈ മഹാരാജ്’ എന്നു വിളിപ്പേരുള്ള കൊമ്പനെ പിടികൂടി കൂട്ടിലിട്ടത്. കൂട്ടില്‍ വേറെയും ആനകളുണ്ടായിരുന്നു.
കൂടിന്റെ അഴികളില്‍ തുടര്‍ച്ചയായി ഇടിച്ചതിനെത്തുടര്‍ന്ന് തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മാംസപേശികള്‍ പിളര്‍ന്നു പോയിട്ടുണ്ട്. മൃഗഡോക്ടര്‍മാരുടെ ഒരു സംഘം നേതൃത്വം നല്കിയ മൂന്നു മണിക്കൂര്‍ നീണ്ട പോസ്റ്റ്മോര്‍ട്ടത്തിന് പരിസ്ഥിതി പ്രവര്‍ത്തകരും സാക്ഷിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: