ദുബായ്: ദുബായിയില്‍, റംസാന് കാലത്ത് പകല്‍ മദ്യവില്പ്പനയ്ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ്. ഇതാദ്യമായാണ് ഏതെങ്കിലും ഗള്‍ഫ് രാജ്യം റംസാന് കാലത്ത് മദ്യഉപയോഗത്തില്‍ ഇളവ് നല്‍കുന്നത്. വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടാണ് ദുബായി സര്‍ക്കാരിന്റെ നടപടി.
ഇതുവരെ റംസാന് സമയത്ത് പകല്‍ മദ്യവില്‍പ്പന വിലക്കിയിരുന്നു. സന്ധ്യയ്ക്കുള്ള നോമ്പു തുറ കഴിഞ്ഞു മാത്രമേ മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. മെയ് 31ന് ഇറക്കിയ പുതിയ ഉത്തരവു പ്രകാരം റംസാന് അടക്കമുള്ള സമയത്തും മദ്യവില്‍പ്പന സാധാരണ പോലെ നടത്താം. അതായത് സമയ പരിധി നിശ്ചയിച്ചട്ടില്ലെന്നും പകലും മദ്യം വില്ക്കാമെന്നുമാണ് അര്‍ഥം. ഈ വര്‍ഷം പത്തു ലക്ഷം വിനോദസഞ്ചാരികളെങ്കിലും ദുബായ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ. ഇവരടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ഇളവ്.
ദുബായിയെപ്പോലെ ക്രമേണ മറ്റു രാജ്യങ്ങളും ഇത്തരം ഇളവുകളുമായി എത്തുമെന്നാണ് വിനോദ സഞ്ചാര മേഖലയുടെ പ്രതീക്ഷ. ഇളവിന്റെ ഗുണം ഹോട്ടലുകള്‍ അടക്കം വലിയൊരു മേഖലയ്ക്ക് ലഭിക്കും. മദ്യവില്‍പ്പനയില്‍ ഇളവ് വന്നതോടെ പകല്‍ സമയത്ത് ബാര്‍ ഹോട്ടലുകളിലും മറ്റും ഇനി മദ്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: