പത്തനംതിട്ട: സംസ്ഥാനത്ത് പുഷ്പകൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഓള് കേരളാ ഫഌവര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ദിനംപ്രതി ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത്. പലപ്പോഴും അനാവശ്യ വിലവര്‍ദ്ധനവ് പുഷ്പ വ്യാപാരികളേയും ഉപഭോക്താക്കളേയും വലയ്ക്കുന്നു. കേരളത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ തരിശു നിലങ്ങളുണ്ട്.
പുഷ്പകൃഷിക്കൊപ്പം കൃഷി ചെയ്യാന്‍ താല്പര്യമുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കാനും തയ്യാറാവണം. അഞ്ച് സെന്റ് വസ്തു ഉള്ളവര്‍ക്ക് മുതല്‍ പുഷ്പകൃഷിയിലേര്പ്പെടാം. കേരളത്തിന്റെ ഉപയോഗത്തിനാവശ്യമായ പുഷ്പങ്ങള്‍ കേരളത്തില്‍തന്നെ ഉല്‍പ്പാദിപ്പിച്ചാല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഇതുവഴി വരുമാനം ലഭിക്കുമെന്നും കേരളാ ഫഌവര്‍ മര്‍ച്ചന്റ്് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആന്റണി തോമസ് ജനറല്‍ സെക്രട്ടറി പ്രേമകുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: