കൊച്ചി: മൂലമ്പിള്ളി പിഴല പദ്ധതിക്കുവേണ്ടി സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് 2013 ലെ സ്ഥലമേറ്റെടുക്കല്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം ആറുമാസത്തിനുള്ളില്‍ വിശാല കൊച്ചി വികസന അതോറിറ്റി (ജിഡ) നല്‍കണമന്നും ഒരു മാസത്തിനുള്ളില്‍ തുകയുടെ 80 ശതമാനം വിതരണം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മൂലമ്പിള്ളി പിഴല പാലത്തിനും റോഡിനുമായി ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നല്കുന്നതു വൈകുന്നുവെന്നാരോപിച്ച് എറണാകുളം കരിത്തലയിലെ ഹെക്സാടെക്ക് ഡെവലപ്പേഴ്സ് െ്രെപവറ്റ് ലിമിറ്റഡ്, നെട്ടൂരിലെ നിപ്പോണ്‍ റിയല്‍റ്റേഴ്സ് െ്രെപവറ്റ് ലിമിറ്റഡ് എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് ഈ ഉത്തരവു നല്‍കിയത്. പദ്ധതിക്കു വേണ്ടി ജിഡ സ്ഥലം ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കം തുടരുകയായിരുന്നു. 2013 ലെ സ്ഥലമേറ്റെടുക്കല്‍ നിയമപ്രകാരമുള്ള തുക വേണമെന്നായിരുന്നു ഭൂവുടമകളുടെ ആവശ്യം. എന്നാല്‍ ജിഡ അധികൃതര്‍ ഇതനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് ഭൂവുടമകള്‍ ഹൈക്കോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: