ചെറുപുഴ: കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് വന്‍ കവര്‍ച്ച. ചെറുപുഴ ബസ് സ്റ്റാന്റില്‍ വ്യാപാരിയായ തയ്യേനിയിലെ കുരളാനിക്കല് ടോമി തോമസാണ് (53) കവര്‍ച്ചക്കിരയായത്. കൈയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ കവര്‍ന്നു. കവര്‍ച്ചക്ക് ഇടയില്‍ പരിക്കേറ്റ ടോമിയെ ചെറുപുഴയിലെ സ്വകാര്യ ആശൂപത്രില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.15 ഓടെ തയ്യേനിയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വഴിയില്‍ വച്ച് ടോമിക്ക് നേരെ ആക്രമണമുണ്ടായത്. കനത്ത മഴയായതിനാല്‍ ടോമിയുടെ കരച്ചില് നാട്ടുകാര്‍ കേട്ടില്ല. പരിക്കേറ്റ ടോമി ഒരു മണിക്കൂറില്‍ അധികം റോഡില്‍ കിടന്നു. മുളക് പൊടിക്ക് ഒപ്പം രാസ വസ്തു ഉപയോഗിച്ചതായും സംശയമുണ്ട്. കണ്ണിന് സാരമായി പരിക്കേറ്റിട്ട് ഉണ്ട്. ബേങ്കില്‍ നിന്നും ലോണെടുത്ത പണമാണ് കൈയിലുണ്ടായിരുന്നത്. ആറ് മാസം മുമ്പ് സമാനമായ സംഭവം ഇവിടെ വെച്ച് നടന്നിരുന്നു. അന്ന് വ്യാപാരിയെ കൊള്ളയടിച്ച പ്രതിയെ പിടികൂടിയിരുന്നു. ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: