കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അമൃത് പദ്ധതിയുടെ പദ്ധതി നിര്‍ദ്ദേശം കണ്ണൂര്‍ കോര്പ്പറേഷന് അംഗീകരിച്ചു. നൂറ് കോടിയില്‍ 58.25 കോടിയുടെ വികസനത്തിന് നിര്‍ദേശം സമര്‍പ്പിക്കുന്നതിനാണ് തീരുമാനം. കേന്ദ്രസംസ്ഥാന സര്‍ക്കാറിന് കോര്പ്പറേഷന് നിര്‍ദ്ദേശം അടുത്ത ദിവസം കൈമാറും. പദ്ധതി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് നിര്‍ദ്ദേശം കൗണ്‍സില്‍ അംഗീകരിച്ചത്. ഇതിനായി വെബ് സൈറ്റും കോര്പ്പറേഷന് ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ വിവരങ്ങള്‍ വെബ് സൈറ്റിലും ലഭ്യമാണ്. യാത്ര വികസനത്തിന് 30 കോടിയാണ് പദ്ധതി ഇതില്‍ 4.14 കോടിയാണ് ആദ്യം ഘട്ടം അനുവദിക്കുക. കുടിവെള്ള വികസനത്തിന് 41.5 കോടിയില്‍ 11.5 കോടി അനുവദിക്കും. കുട്ടികള്‍ക്കുള്ള പാര്‍ക്കിനും ടൂറിസത്തിനും ഒമ്പത് കോടി രൂപയാണ് വിഹിതം ഇതില്‍ 1.5 കോടി ആദ്യ ഘട്ടം ലഭിക്കും. മഴവെള്ളം കയറുന്നതിന് 11 കോടിയും ലഭിക്കുമെന്ന് പദ്ധതിയുടെ എന്‍ജിനീയറിംഗ് വിദദ്ധര്‍ കോര്പ്പറേഷന് കൗണ്‍സിലില്‍ വ്യക്തമാക്കി. പദ്ധതി പ്രകാരം എടക്കാട് മേഖലയിലെകുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി 13 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി നിര്‍ദ്ദേശിച്ചു. പുഴാതിപള്ളിക്കുന്ന് എന്നിവിടങ്ങളിലേക്കുള്ള ടാങ്കിന് സ്ഥലം കണ്ടെത്തി നല്‍കാനും യോഗത്തില്‍ വാട്ടര്‍ അതോറിറ്റി വിഭാഗം അഭ്യര്‍ത്ഥിച്ചു.
പയ്യാമ്പലം ശ്മശാനവുമായി ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ ഇന്നലെയും തര്‍ക്കത്തില്‍ കലാശിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ പള്ളിക്കുന്ന് പഞ്ചായത്ത് ഭരണ സമിതി യോഗം ചേര്‍ന്നു. ഇത് സോണല്സെക്രട്ടറി വ്യക്തമാക്കണമെന്ന് അഡ്വ.ടി.ഒ മോഹനന് ആവശ്യപ്പെട്ടു. നിരവധി മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനാല്‍ വലിയ മലിനീകരണ പ്രശ്നമാണ് പ്രദേശത്ത് ഉണ്ടാകുന്നതെന്ന് കൗണ്‍സിലര്‍ രാധ പറഞ്ഞു. ശ്മശാനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പഠിക്കുന്നതിന് വിദഗ്ദ സമിതി നിയോഗിക്കുമെന്നും പരിസ്ഥിതി പ്രശ്നം ഒഴിവാക്കാന്‍ ഗ്യാസ് ശ്മശാനം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
കോര്‍പ്പറേഷന്റെ പഴയ മാസ്റ്റര്‍ പ്ലാന്‍ അപര്യാപ്തമാണെന്ന് മേയര്‍ യോഗത്തില്‍ പറഞ്ഞു. ഇതിനാല്‍ പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. നഗരത്തില്‍ വീട് നിര്‍മ്മിക്കുന്നതിനായി ഒരു സ്ത്രീ നല്കിയ അപേക്ഷയിലാണ് കോര്പ്പറേഷന് പുതിയ മാസ്റ്റര്‍ പ്ലാന്‍ ആവശ്യമാണെന്ന് മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചത്. കൗണ്‍സിലര്‍മാരായ വെള്ളോറ രാജന്, എന്‍.ബാലകൃഷ്ണന്, സുമാ ബാലകൃഷ്ണന്, അഡ്വ:പി.ഇന്ദിര, തൈക്കണ്ടി മുരളീധരന്, സി. എറമുള്ളാന് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തുനിന്നും രാജിവച്ച സി.സമീര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: