കണ്ണൂര്‍: പട്ടികവിഭാഗക്കാര്‍ തുടര്‍ച്ചയായി പീഡിപ്പിക്കപ്പെടുകയാണെന്നും സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്രവര്‍ഗ്ഗ കമ്മീഷന് ഇടപെടണമെന്നും കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ ഐക്യവേദി ആവശ്യപ്പെട്ടു. മലപ്പുറം എടപ്പാളിലെ അശ്വതി എന്ന നഴ്സിംഗ് വിദ്യാര്‍ത്ഥി ഗുല്‍ബര്‍ഗയില്‍ പീഡനത്തെ തുടര്‍ന്ന് കുടിവെള്ളം കഴിക്കാനാവാതെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട സ്ഥിതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന അവസ്ഥ ഒടുവിലത്തെ ഉദാഹരമാണ്.
പെരിമ്പാവൂരിലെ ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിനി തനിക്ക് ഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കിയിട്ടും പട്ടികജാതിക്കാരിയെന്ന കാരണത്താല്‍ പരാതി അവഗണിച്ചുകൊണ്ട് ജിഷ കൊലചെയ്യപ്പെടാന്‍ ഇടവരുത്തി. തലശ്ശേരി കുട്ടിമാക്കൂലില്‍ രണ്ട് പട്ടികജാതി യുവതികളെയും പിഞ്ചുകുഞ്ഞിനെയും പട്ടികജാതിക്കാരെന്ന അവഗണനകൊണ്ട് ജയിലിലടക്കാന്‍ പോലീസ് ഇടവരുത്തി. ഇത്തരം അവഗണനക്കെതിരെ കേരള സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന് ഇടപെടണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: