തിരുവനന്തപുരം: ഗവണ്മെന്റ് പോളിടെക്നിക്കുകളുടെ നിലവാരം ഉയര്‍ത്തുക, അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക, വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കിനെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ പോളിടെക്നിക്കുകളില്‍ എബിവിപി ഇന്ന് പഠിപ്പുമുടക്കി പ്രതിഷേധിക്കുന്നു.
കേരളത്തിലെ ഗവ. പോളിടെക്നിക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തെ പറ്റി കാലാകാലങ്ങളായി എബിവിപി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാറുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവു പറഞ്ഞ് കേരളത്തിലെ ആദ്യത്തേതും പ്രമുഖവുമായ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കിന്റെ അഫിലിയേഷന് റദ്ദാക്കാന്‍ എഐസിറ്റിഇ ഒരുങ്ങുന്നത്. എഐസിടിഇ പരിശോധനകള്‍ ചൂണ്ടിക്കാട്ടിയ 28 കാരണങ്ങളില്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കാരണങ്ങള്‍ അധ്യാപക നിയമനത്തെ പറ്റിയാണെന്നുള്ളതിരിക്കെ ബാക്കിയെല്ലാം കോളേജ് പിടിഎ പരിഹരിച്ചു. അധ്യാപക നിയമനം സംസ്ഥാന സര്‍ക്കാരിന് മാത്രമേ ചെയ്യാനാകൂ.
പോളിടെക്നിക്കിനിലെ മുഴുവന്‍ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. അധ്യാപക നിയമനം എങ്കിലും 20:1 അനുപാതത്തില്‍ നടപ്പാക്കി പ്രശ്ന പരിഹാരം കാണണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് എബിവിപി ആവശ്യപ്പെടുന്നു. കേരളത്തിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രാഷ്ട്രീയഭേദമന്യേ ഉയരണം. ഇന്ന് വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കില്‍ നടക്കുന്നത് കേരളത്തിലെ എല്ലാ ഗവണ്മെന്റ് പോളിടെക്നിക്കുകളിലും നാളെ നടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: