കായംകുളം: രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ദളിത് യുവതികളെ കേസില്‍ കുടുക്കി ജയിലിലാക്കിയതിലൂടെ കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് പുറത്തു വന്നിരിക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി കുറ്റപ്പടുത്തി. ഇത് കേരള സമൂഹത്തിന് ആകെ അപമാനമാണ്.
മുതലാളിത്തത്തിന് എതിരേയും ബൂര്ഷകള്ക്കെതിരേയും വര്‍ഗ്ഗ സമരം നടത്താന്‍ വേണ്ടി രൂപം കൊണ്ടതെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേറിക്കിടക്കാന്‍ ഇടമില്ലാത്തവരും, ജീവിക്കാന്‍ വഴിയില്ലാത്തവരുമായ ദളിതുകളെ പീഡിപ്പിക്കുന്നതിലൂടെയും ആക്രമിക്കുന്നതിലൂടെയും അവരുടെ ആദര്‍ശപരമായ പാപ്പരത്തമാണ് പുറത്തുവന്നിരിക്കുന്നത്.
ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ് ഫാസിസത്തിലൂടെ ജീവന് നഷ്ടപ്പെടേണ്ടിവന്നവര് ഇതുപോലെയുള്ള പാവങ്ങളാണ്. ആദര്‍ശപരമായ ആത്മവിശ്വാസം നഷ്ടപ്പെടുകയും സംഘടനാപരമായി തകരുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറ്റ് പ്രസ്ഥാനങ്ങളോട് കാണിക്കുന്ന അസ്സഹിഷ്ണുത അതിരുവിടുകയാണ്. തലശ്ശേരിയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനെക്കുറിച്ച് സങ്കടം ബോധിപ്പിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയ യുവതിയ്ക്ക് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കള്ളക്കേസ് എടുത്തതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്വം എല്ലാവര്ക്കും തുല്യനീതി നടപ്പിലാക്കുകയാണ്. ദളിത് പീഡനത്തിനെതിരേ അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കാനും വായ് മൂടിക്കെട്ടി പ്രതിഷേധം നടത്താനും തയ്യാറായ കേരളത്തിലെ ഇടതു ബുദ്ധിജീവി സമൂഹം ഇപ്പോള്‍ അവലംബിക്കുന്ന മൗനം ഇരട്ടത്താപ്പാണെന്ന് കേരള സമൂഹം തിരിച്ചറിയണം.
ഭരണത്തിന്റെ മറവില്‍ നടത്തുന്ന അക്രമത്തില്‍ നിന്നും ഫാസിസത്തില്‍ നിന്നും കപട സാംസ്ക്കാരിക നായകന്മാരില് നിന്നും കേരള സമൂഹത്തെ രക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികളും ബൗദ്ധിക കേരളവും മുന്നോട്ട് വരണമെന്ന് ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് ഉത്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് കെ. ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ. ഭാ. സുരേന്ദ്രന്, ഡോ. ഉമാദേവി, അഡ്വ. അഞ്ജനാദേവീ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: