ആലുവ: ശബരിമലയിലെ അചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി നിലനിര്‍ത്തണമെന്നും ഇതില്‍ ഇടപെടാന്‍ സര്‍ക്കാരിനോ കോടതിക്കോ അധികാരമില്ലെന്നും അചാര്യസദസ്സ് അഭിപ്രായപ്പെട്ടു. ക്ഷേത്രാചാരങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനുനുവേണ്ടിയാണ്ന്നുഅചാര്യന്മാര് ഒത്തുകൂടിയത്.
കേരളത്തിലെ ക്ഷേത്രാചാരങ്ങള്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. പ്രതിഷ്ഠാകര്‍മ്മവും നിത്യനിദാനവും നിശ്ചിതസമയത്ത് തീരുമാനിച്ച നടപടിക്രമത്തില്പെട്ടതാണ്. യുവതി പ്രവേശനത്തെ അനുവദിക്കാത്തതും ഇരുമുടി കെട്ടോടുകൂടി മാത്രം പതിനെട്ടാം പടി കയറണമെന്നതും തുടരണമെന്ന് ആചാര്യ സദസ്സ് അഭിപ്രായപെട്ടു
അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. തന്ത്രവിദ്യാപീഠം രക്ഷാധികാരി പി.ഇ.ബി .മേനോന് ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ശബരിമല മുന്‍ മേല്‍ശാന്തിമാരായ ആത്രശ്ശേരി രാമന് നമ്പൂതിരി, ഏഴിക്കോട് ശശി നമ്പൂതിരി, എന്‍. ബാലമുരളി, തന്ത്രവിദ്യാപീഠം പ്രിന്‍സിപ്പല്‍ മണ്ണാര്‍ശാല സുബ്രഹ്മണ്യന് നമ്പൂതിരി, തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി, തന്ത്രവിദ്യാപീഠം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരി, സി.പി.നാരായണന് നമ്പൂതിരിപ്പാട്, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, കാരുമാത്ര വിജയന് തന്ത്രികള്‍, ജയശങ്കര്‍ പ്രസാദ് നമ്പൂതിരി, തീയ്യനൂര് ശങ്കരനാരായണ പ്രമോദ് നമ്പൂതിരി, പി. ബാലകൃഷ്ണ ഭട്ട്, ചേന്നോത്ത് ശ്രീനിവാസന് പോറ്റി, അരീക്കര ശ്രീശന് നമ്പൂതിരി, കാണിപ്പയ്യൂര്‍ പരമേശ്വരന് നമ്പൂതിരി, എ. ഗോപാലകൃഷ്ണന്, വി. കെ. വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു പ്രൊഫ. പി.എം.ഗോപി മോഡറേറ്റര്‍ ആയി. പി.എന്‍. രാമന് നമ്പൂതിരി സ്വഗതവും മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: