ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവ് അദ്ധ്യക്ഷനായ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1998ലെ മോട്ടോര്‍ വാഹന നിയമം 201 അനുസരിച്ചാണ് പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്.
മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്തെ വ്യോമയാന നയത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന വിമാനങ്ങളില്‍ 18 മതല്‍ 20 സീറ്റുകള്‍ ഉള്‍പ്പെടുത്തണം. സംസ്ഥാനത്തെ വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ നിന്നുള്ള 500 കോടിയിലുള്‍പ്പെടുത്തി ക്ഷണിക്കുന്ന ടെണ്ടര്‍ വഴിയാകും സീറ്റുകള്‍ തെരഞ്ഞെടുക്കുക. വിനോദ സഞ്ചാര സമിതി ഡയറക്ടറാകും യാത്രാ കൂലി നിശ്ചയിക്കുകയെന്നും യോഗത്തില്‍ തിരുമാനിച്ചു. ലക്നൗ-വാരണാസി, ആഗ്ര-വാരണാസി, ലക്നൗ-അലഹബാദ്-ഗോരഖ്പൂര്‍ റൂട്ടുകളിലേയ്ക്ക് ദിവസേന വിമാന യാത്രാ സൗകര്യം ലഭ്യമാക്കാനും തീരുമാനമായി.
ദാരിദ്ര്യ രേഖയില്‍ പിന്നോക്കം നില്ക്കുന്ന ന്യൂനപക്ഷ സമുദായക്കാരുടെ മക്കളുടെ വിവാഹാവശ്യങ്ങള്‍ക്ക് 10000 മുതല്‍ 20000 രൂപ വരെ അനുവദിക്കും. രണ്ട് കുട്ടികളുള്ള കുടുംബത്തിനാണ് ഈ സഹായം ലഭിക്കുക. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലൂടെ നടപ്പാക്കും.
അഹേരിയ സമുദായക്കാരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്രത്തിന് നിവേദനം നല്‍കാനും മന്ത്രിസഭയില്‍ തീരുമാനമായി. വാരണാസിലെ വരുണാ നദിയുടെ തീരത്തുള്ള ബാങ്കുകളുടെ വികസനത്തിനും മന്ത്രിസഭ അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: