കോഴിക്കോട്: ഡോ. വി.പി. ശശിധരന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി ഉടന്‍ ചുമതലയേല്‍ക്കും. ആറുവര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വള്ളിക്കുന്ന് വലിയപറമ്പില്‍ അപ്പുക്കുട്ടി വൈദ്യരുടെ മകനായ അദ്ദേഹം വള്ളിക്കുന്ന് നേറ്റീവ് യുപി സ്കൂളിലാണ് പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ദേവഗിരി സേവിയോ ഹൈസ്കൂളില്‍ ഹൈസ്ക്കൂള് വിദ്യാഭ്യാസവും ദേവഗിരി കോളേജില്‍ പ്രീഡിഗ്രി പഠനവും പൂര്‍ത്തിയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്, എംഡി പഠനം നടത്തി. 1988ല്‍ ട്യൂട്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2005 മുതല്‍ പ്രൊഫസറായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തു. ഭാര്യ: ഡോ. അജിത(ഹെഡ് ഓഫ് ഡിപാര്‍ട്ട്മെന്റ്, സൈക്യാട്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്). എംഡി വിദ്യാര്‍ത്ഥിയായ ഡോ. അശ്വതി ശശിധരന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍സിക്ക് പഠിക്കുന്ന അശ്വിന് ശശിധരന് എന്നിവര്‍ മക്കളാണ്. ഏറ്റവും അധികം തവണ രക്തദാനം ചെയ്തതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ഡോ. വി.പി. ശശിധരനെ തേടിയെത്തിയിട്ടുണ്ട്. 59 തവണയാണ് ഇദ്ദേഹം രക്തദാനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: