അഹമദാബാദ്: രാഷ്ട്രീയ കളരിയില്‍ പരിചയസമ്പന്നരായ കോണ്‍ഗ്രസിന് ബിജെപിയുടെ മുന്നില്‍ കാലിടറുന്നെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പാട്ടീല്‍. ബിജെപിയുടെ സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാട്ടീല്‍.
രാഷ്ട്രീയത്തില്‍ 130 വര്‍ഷത്തെ പരിചയ സമ്പത്താണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ വെറും 36 വര്‍ഷം മാത്രമായ ബിജെപിയുടെ ചുവടുവയ്പ്പുകളില്‍ കോണ്‍ഗ്രസിന് മങ്ങലേല്ക്കുന്നു. ബിജെപി പ്രവര്‍ത്തകരുടെ കഠിന പ്രയത്നമാണ് ഇതിന് കാരണമെന്ന് പാട്ടീല്‍ പറഞ്ഞു.
രാജ്യത്ത് നിന്ന് അഴിമതി, സ്വജനപക്ഷപാതം, കപട മതേതരത്വം എന്നിവ തുടച്ചു നീക്കപെടണമെങ്കില് പ്രധാനമന്ത്രി മോദിയുടെ മുദ്രാവാക്ക്യമായ ‘ ഗോണ്‍ഗ്രസ് മുക്ത ഭാരതം’ വരണമെന്നും രാഷ്ട്രീയ പ്രമേയത്തില്‍ പാട്ടീല്‍ വ്യക്തമാക്കി.
മഹാത്മാ ഗാന്ധിയുടേയും സര്‍ദാര്‍ പട്ടേലിന്റേയുമല്ല, പകരം സോണിയയുടേയും രാഹുല്‍ ഗാന്ധിയുടേയും പാര്‍ട്ടിയായി കോണ്‍ഗ്രസ് ഒതുങ്ങിയിരിക്കുന്നെന്ന് പാട്ടീല്‍ ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തെ നിര്‍വ്വാഹക സമിതി യോഗം ഇന്ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: