‘കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാന്‍’ എന്ന തലക്കെട്ടോടെ പിണറായി വിജയന് സിനിമ താരം മോഹന്‍ലാല്‍ എഴുതിയ തുറന്നകത്തില് തിരുത്തുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കിയുള്ള ലാലിന്റെ കത്ത് കാലിക പ്രസക്തമാണെങ്കിലും സംസ്ഥാനത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരതകള്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് കുമ്മനം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. പത്തും പതിനഞ്ചും വര്‍ഷങ്ങളായി സ്വന്തം വീട്ടില്‍ വരാന്‍ പറ്റാത്തവര്‍, സ്വന്തം നാടും ബന്ധുക്കളെയും വിട്ട് അന്യനാടുകളിലേക്ക് മാറി പാര്‍ക്കേണ്ടി വന്നവര്‍, എപ്പോഴും മരണം വീട്ടിലേക്ക് കയറിവന്നേക്കാം എന്ന ഭയപ്പാടോടെ ജീവിക്കുന്നവര്‍,ഭയന്നു വിറങ്ങലിച്ചു ജീവിക്കുന്ന കുട്ടികള്‍, വിവാഹ പ്രായം കഴിഞ്ഞിട്ടും കല്യാണം ശരിയാവാത്ത പെണ്‍കുട്ടികള്‍,അങ്ങിനെ എത്രയെത്ര ജീവിതങ്ങള്‍.മറ്റൊരു ആശയത്തില്‍ വിശ്വസിച്ചു എന്നതു കൊണ്ടു മാത്രം മാനുഷികമായ യാതൊരു പരിഗണനയും കൊടുക്കാതെ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് മാര്‍ക്സിസ്റ് പാര്‍ട്ടി അവര്‍ക്കു സ്വാധീനമുള്ള സ്ഥലങ്ങളില്‍ നടപ്പിലാക്കുന്നതെന്നും കുമ്മനം ആരോപിക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ ദളിതര്‍ക്കുനേരെയും വ്യാപകമാണ്. അറുപതുകളില്‍ തുടങ്ങിയ ഈ പ്രാകൃതമായ രീതികള്‍ അവസാനിപ്പിക്കേണ്ടത് രാഷ്ട്രീയത്തിനപ്പുറം മുഴുവന്‍ കേരള സമൂഹത്തിന്റെയും ആവശ്യം കൂടിയാണ്. മോഹന്‍ലാലിന്റെ പിണറായി വിജയനുള്ള കത്തില്‍ ഈ ഒരു വിഷയം കൂടി ഉള്പ്പെടുത്തേണ്ടതായിരുന്നില്ലെയെന്നും കുമ്മനം മോഹന്‍ലാലിനോട് ചോദിക്കുന്നു. കേരളം നേരിടുന്ന ചില പ്രശ്നങ്ങള്‍ അക്കമിട്ടാണ് മോഹന്‍ലാല്‍ കത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാമത്തെ പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത് മാലിന്യമാണ്. തുടര്‍ന്ന് പറയുന്നത് റോഡപകടങ്ങളെക്കുറിച്ചും ട്രാഫിക്ക് കുരുക്കുകളേയും കുറിച്ചാണ്. നാലാമത്തെ കാര്യമായി വൃദ്ധജനങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന ക്രൂരതകളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. പരിസ്ഥിതിയുടെ കാവലാളാകാന്‍ താങ്കളുടെ സര്‍ക്കാരിന് കഴിയട്ടെയെന്ന് അഞ്ചാമത്തെ കാര്യമായി മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കലാകാരന് എന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്റെ സേവനങ്ങള്‍ താങ്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: