അരൂര്‍: അരൂര്‍ പഞ്ചായത്തില്‍ ഫഌറ്റ് നിര്‍മാണത്തിനായി തുക അനുവദിച്ചു. പഞ്ചായത്തിലെ പിന്നാക്ക സമുദായക്കാര്‍ക്ക് വേണ്ടി ഫഌറ്റ്് ഒരുക്കുന്നതിനായാണ് ആദ്യ ഗഡുവായ ഒന്നരക്കോടി രൂപ പട്ടികജാതി വികസന വകുപ്പ് പഞ്ചായത്തിന് കൈമാറി. പന്ത്രാം വാര്‍ഡില്‍ ചന്തിരൂരില്‍ ഫഌറ്റ് നിര്‍മാണത്തിനായി ഇരുപത്തിയഞ്ചു സെന്റ് സ്ഥലം വാങ്ങിയിരുന്നു.
പഞ്ചായത്തിന്റെ പിന്നാക്ക വികസന ഫണ്ട് ഉപയോഗിച്ചാണ് മുന്‍പ് സ്ഥലം വാങ്ങിയത്. ആദ്യഘട്ടത്തില്‍ നാല്‍പ്പത് കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യം ഒരുക്കുന്നത്. പിന്നീട് പഞ്ചായത്തിലെ മുഴുവന്‍ പിന്നാക്ക സമുദായക്കാര്‍ക്കും ഫഌറ്റ് നിര്‍മിച്ച് നല്കുന്ന പദ്ധതിയാണിത്. പൂര്‍ണ്ണമായും സൗജന്യമായാണ് വീടുകള്‍ പണിത് നല്‍കുന്നത്.
വീട് നിര്‍മാണത്തിനായുള്ള സ്ഥലപരിശോധന നടത്തുവാനായി സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നാലംഗ സംഘം അരൂരിലെത്തി. പഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മ, വൈസ് പ്രസിഡന്റ് നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഫഌറ്റ് അനുവദിക്കുന്നവരില്‍ നിന്നും പ്രതിമാസം നിശ്ചിത തുക ഈടാക്കുവാനും പദ്ധതിയുണ്ട്. ഫഌറ്റിലെ മാലിന്യ നിര്‍മാര്‍ജനം, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം എന്നിവക്കായാണ് നിശ്ചിത തുക താമസക്കാരില്‍ നിന്നും ഈടാക്കുന്നത്.
ഒരു വര്‍ഷത്തേക്കുള്ള തുക കണക്കാക്കി ഇത് വീതിച്ചാണ് പ്രതിമാസം ഈടാക്കുന്നത്. പാര്‍പ്പിട സമുച്ചയത്തിന്റെ നിയന്ത്രണം പഞ്ചായത്തിനാണ്. പഞ്ചായത്തില്‍ ആയിരത്തിലധികം പട്ടിക ജാതി വിഭാഗക്കാരാണുള്ളത്. ഇവരെ സംരക്ഷിക്കുന്നതിനാണ് ആവിഷ്കരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: