കൊച്ചി: കുട്ടികളിലെ ഹൃദ്രോഗം ലോകത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഭാരതത്തിലാണെന്ന് അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.കൃഷ്ണകുമാര്‍. ശസ്ത്രക്രിയയിലൂടെ ഭേദപ്പെടുത്താവുന്നതാണ് മിക്ക പ്രശ്നങ്ങളും. എന്നാല്‍ ഭാരതത്തില്‍ ഗുരുതരമായ ഹൃദ്രോഗമുള്ള കുട്ടികളില്‍ 10 ശതമാനത്തിന് മാത്രമാണ് സമയത്ത് ശുശ്രൂഷ ലഭിക്കുന്നത്. ബാക്കി 90 ശതമാനം കുഞ്ഞുങ്ങളും മരണത്തിന് കീഴടങ്ങുന്നു.
ഓരോ വര്‍ഷവും ജനിക്കുന്ന കുട്ടികളില്‍ രണ്ടു ലക്ഷം പേരെങ്കിലും ജന്മനാ ഹൃദ്രോഗികളാണ്. കേരളത്തില്‍ നവജാത ശിശുക്കളുടെ മരണത്തിന് ഇത് മുഖ്യ കാരണവുമാണ്. ഒരു ശസ്ത്രക്രിയയിലൂടെ തന്നെ ഭേദപ്പെടുത്താവുന്നതേയുള്ളു മിക്ക പ്രശ്നങ്ങളും. പീഡിയാട്രിക് കാര്‍ഡിയാക് ശുശ്രൂഷ താങ്ങാവുന്ന ചെലവില്‍ ലഭ്യമാക്കുക എന്നതിന്റെ പ്രാധാന്യം ഇവിടെയാണ് നിര്‍ണായകമാകുന്നത്. കൃത്യസമയത്ത് ചികില്‍സ ലഭ്യമാക്കിയാല്‍ ഭാരതത്തിലെ 3-10 ശതമാനം വരുന്ന ഇതു മൂലമുള്ള മരണനിരക്ക് കുറയ്ക്കാനാകും. ഭാരതത്തില്‍ ഗുരുതരമായ ഹൃദ്രോഗമുള്ള കുട്ടികളില്‍ 10 ശതമാനത്തിന് മാത്രമാണ് സമയത്ത് ശുശ്രൂഷ ലഭിക്കുന്നത്. ബാക്കി 90 ശതമാനവും മരണത്തിന് കീഴടങ്ങുന്നു.
പീഡിയാട്രിക് കാര്‍ഡിയാക് ശുശ്രൂഷ താങ്ങാവുന്ന ചെലവില്‍ ലഭ്യമാക്കുക എന്നതാണ് ഇവിടെ അത്യാവശ്യമായി ചെയ്യേണ്ടത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണനിരക്ക് കുറയ്ക്കാന്‍ അണുബാധ നിയന്ത്രിക്കുന്നത് അത്യന്താപേക്ഷികമാണ്. ആശുപത്രികളിലെ അണുബാധ കുറയ്ക്കുന്നതിന് പരിശുദ്ധി പരിപാലിക്കുക, ശസ്ത്രക്രിയ സുരക്ഷ പരിശോധിക്കുക, കൃത്യമായ രീതിയില്‍ നഴ്സുമാരെ ശാക്തീകരിക്കുക എന്നിവ ഫലപ്രദമാണെന്ന് ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ആസ്പത്രി പീഡിയാട്രിക് മേധാവി ഡോ. കാഥി ജെങ്കിന്‍സ് പറഞ്ഞു.
ഐസിയുവിലെ ഫലപ്രദമായ അണുബാധ നിയന്ത്രണവും പ്രിവന്‍ഷന്‍ പ്രോഗ്രാമുകളും ശസ്ത്രക്രിയ പരിശോധനയുമാണ് ഇതിന് മികച്ച ഉദാഹരണങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. അമൃതയില്‍ ജന്മനാലുള്ള പ്രശ്നത്തെ തുടര്‍ന്നുള്ള ഹൃദയശസ്ത്രക്രിയയെ കുറിച്ച് രണ്ടു ദിവസത്തെ ഭാരതം, യുഎസ്, പാക്കിസ്ഥാന്, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ കാര്‍ഡിയോളജിസ്റ്റുകളുടെ സെമിനാറും നടന്നു. അമേരിക്കന്‍ എന്‍ജിഒയായ ചില്‍ഡ്രന്‍സ് ഹാര്ട്ട്ലിങ്കാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: