ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഐഐടിയില്‍ പ്രവേശനം ലഭിച്ചത് മെരിറ്റിലല്ല, വളഞ്ഞവഴിയിലൂടെയെന്ന് വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതക്കെതിരെ നുണപ്രചാരണം നടത്തിയ കേജ്രിവാള് സ്വന്തം കാര്യത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. ‘തെലോട്ട്പോട്ട് ഡോട്ട് കോം’ എന്ന വെബ്സൈറ്റാണ് കേജ്രിവാളിന്റെ ഗോരഖ്പൂര്‍ ഐഐടിയിലെ പ്രവേശനം വഞ്ചനയിലൂടെയാണെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.
കേജ്രിവാളിന്റെ ഗോരഖ്പൂര്‍ ഐഐടിയിലെ പ്രവേശനം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയും വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐഐടി പ്രവേശന റാങ്ക് പട്ടികയില്‍ കേജ്രിവാളിന്റെ പേരുണ്ടായിരുന്നില്ല.
അനധികൃതമായിട്ടാണ് കേജ്രിവാളിന് ഐഐടിയില്‍ പ്രവേശനം ലഭിച്ചതെന്നാണ് ഇത് കാണിക്കുന്നത്. നാല് പതിറ്റാണ്ടായി എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പ്രവേശനം നല്‍കിയിരുന്നത്. എന്‍ട്രന്‍സ് പാസാകാത്ത ഐഐടിയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും മക്കള്‍ക്കായി ചില സീറ്റുകളില്‍ പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ഇത് 2005ല്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഒരു പക്ഷേ ഈ ക്വാട്ട വഴിയാകും കേജ്രിവാളിന് പ്രവേശനം ലഭിച്ചിരിക്കുകയെന്നും സൂചനയുണ്ട്.
കേജ്രിവാളിന്റെ ഐഐടി പ്രവേശനം സംബന്ധിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നേടിയിരുന്നു. അതിന് ലഭിച്ച മറുപടിയിലും പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലായെന്നും എന്നാല്‍ 1980ലെ ബിടെക്കിന്റെ റോള്‍ നമ്പര്‍ മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ആള് ഇന്ത്യാ റാങ്ക്(എഐആര്‍) വഴിയോ, ജോയിന്റ് എന്‍ട്രന്‍സ് എക്സാം(ജെഇഇ) വഴിയോ അല്ല പ്രവേശനം ലഭിച്ചതെന്നുംവ്യക്തമായതായി സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
ദല്‍ഹിയിലും ഹിതപരിശോധന വേണം: കേജ്രി
ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയനില്‍ തുടരണമോയെന്ന് അറിയാന്‍ ബ്രിട്ടന് നടത്തിയ ഹിതപരിശോധനയ്ക്ക് സമാനമായി ദല്‍ഹിയ്ക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുന്നതിനെക്കുറിച്ചും ഹിതപരിശോധന ആവശ്യമാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്.
കേന്ദ്രസര്‍ക്കാരിന് ദല്ഹിക്കുമേലുള്ള അധികാരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നിയമ നിര്‍മ്മാണ രൂപരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചത് കേജ്രിവാളിനെ പ്രകോപിപ്പിച്ചിരുന്നു. തന്റെ സര്‍ക്കാരിന് നിയമനിര്‍മ്മാണത്തിനുള്ള അധികാരമില്ലേ എന്നാണ് കേജ്രിവാളിന്റെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: