കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ ഖമാര്‍ നഴ്സിംഗ് കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനി അശ്വതി(18) റാഗിങിന് ഇരയായ സംഭവത്തില്‍ അന്വേഷണത്തിന് കര്‍ണ്ണാടക പൊലീസിന്റെ ഒമ്പതംഗ അന്വേഷണ സംഘം ഇന്നലെ കോഴിക്കോട്ടെത്തി.
രണ്ട് എസ്ഐമാര്‍, രണ്ട് എഎസ്ഐമാര്‍, ഒരു വനിതാ എഎസ്ഐ, രണ്ട് ഹെഡ്കോണ്‍സ്റ്റബിള്‍മാര്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് സംഘത്തിലുളളത്. അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള വനിതാ ഡിവൈഎസ്പി ജന്‍വിയുടെ നേതൃത്വത്തില്‍ രണ്ട് സിഐമാര്‍കൂടി ഇന്ന് വിമാനമാര്‍ഗ്ഗം കേരളത്തില്‍ എത്തും.
ഇന്ന് ഉച്ചയ്ക്ക് ശേഷം അശ്വതിയുടെ മൊഴി രേഖപ്പെടുത്തുമെന്നാണറിയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആര്‍ വ്യാഴാഴ്ച കര്‍ണ്ണാടക പൊലീസിന് കൈമാറിയിരുന്നു. വ്യാഴാഴ്ച എന്‍ഡോസ്കോപ്പി ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അശ്വതിയുടെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് എന്‍ഡോസ്കോപി ചെയ്യാന്‍ വീണ്ടും ശ്രമം നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: