കണ്ണൂര്‍: മണലുമായെ ത്തിയ ലോറി തട്ടിയെടുത്ത സിപിഎം ക്വട്ടേഷന്‍ സംഘ ത്തെ കണ്ണൂര്‍ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകരായ ഏച്ചൂര്‍ വട്ടപ്പൊയിലില്‍ ജമീല മന്‍സിലില്‍ കെ.പി.മുഹമ്മദ്, ഇരിവേരിയിലെ സി.എം.അരുണ്‍ലാല്‍, കാനച്ചേരി ചെറിയവീട്ടില്‍ കെ.പി.മുഷറഫ്, നാടുകാണിയിലെ പടിപ്പുരക്കല്‍ സുമേഷ്, മുണ്ടേരി ഏച്ചൂര്‍ കോട്ടത്തിനടുത്ത സുഹമ നിലയത്തില്‍ പി.വിനോദ് എന്നിവരെയാണ് കോടതി റിമാന്റ് ചെയ്ത്. മംഗലാപുരം ചാലത്തൂര്‍ സ്വദേശി ബുല്മര് ഹൗസിലെ അബ്ദു ള്‍ ഖാദറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കാസര്‍കോട്ടു നിന്ന് പാനൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന മണല്‍ താഴെ ചൊവ്വ തെഴുക്കില്‍ പീടികയില്‍ നിന്ന് തട്ടിയെടുത്ത് വട്ടപ്പൊയിലില്‍ ഇറക്കുന്ന സമയത്താണ് ടൗണ്‍ എസ്ഐ സിബീഷും സംഘവും പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരുന്ന മണല്‍ ലോറികള്‍ സ്ഥിരമായി തട്ടിയെടുക്കുന്ന സംഘമാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സജീവ സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍. ഏച്ചൂരില്‍ വീട് തകര്‍ത്തതുള്‍പ്പടെ നിരവധി കേസില്‍ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്. ചില പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇവരെ മണല്‍ ലോറിക്കാര് ഉള്‍പ്പടെ എല്ലാവര്ക്കും ഭയമായിരുന്നു. നിരവധി തവണ മണല്‍ ലോറി തട്ടിയെടുത്ത സംഭവമുണ്ടായിട്ടും ഇവര്‍ക്കെതിരെ പരാതി നല്കാന് പോലും ആരും തയ്യാറായിരുന്നില്ല. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ ഫോട്ടോ എടുക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ പോലും പോലീസ് അനുവദിച്ചില്ല. പ്രതികള്‍ വയലന്റാണെന്നും അതിനാല്‍ ഇവരുടെ ഫോട്ടോ പകര്‍ത്താന്‍ പറ്റില്ലെന്നുമാണ് പോലീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സംഘത്തിലെ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: