പാനൂര്‍: പാനൂര്‍ പൂക്കോട് റോഡില്‍ വാഹനാപകടങ്ങള്‍ ഒഴിയുന്നില്ല. ഇന്ന് രാവിലെ അഞ്ചര മണിയോടെ ലോറികള്‍ കൂട്ടിയിടിച്ച് െ്രെഡവര്‍മാര്‍ക്ക് പരിക്കേറ്റു.
കൂത്തുപറമ്പ് ഭാഗത്ത് നിന്നും പാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍. 52 എഫ് 31 24 നമ്പര്‍ ടിപ്പര്‍ ലോറിയും കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍.40 ബി 8271 നമ്പര്‍ വലിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ശാരദാസ് ബസ് സ്റ്റോപ്പിനടുത്താണ് അപകടം നടന്നത്. ഇടിയുടെ ആ ഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഈ ഭാഗത്ത് ഗതാഗതം സ്തംഭിച്ചു. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ക്രെയ്ന് ഘടിപ്പിച്ച വാഹനത്തിന്റെ സഹായത്തോടെയാണ് ഇരു ലോറികളും റോഡില്‍ നിന്നും നീക്കിയത്.
കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ റൂട്ടില്‍ സംഭവിച്ചത്. മാക്കൂല്‍ പീടികയിലും തങ്ങള്‍ പീടികയിലും ലോറിയിടിച്ച് കാല് നടയാത്രക്കാര്‍ മരിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെയും വാഹനാപകടമുണ്ടായത്. മാഹി പാലം അറ്റകുറ്റപണിയുടെ ഭാഗമായി അടച്ചിട്ടതിനെ തുടര്‍ന്ന് ദിനംപ്രതി ആയിരകണക്കിന് ഭാരവാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. ടിപ്പര്‍ ലോറി കളുടെയും ഭാരവാഹ നങ്ങളുടെയും അമിത വേഗതയെ കുറിച്ച് നിരവധി തവണ പരാതിപെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല. പൊലീസ് ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: