നെയ്യാറ്റിന്‍കര: അമരവിള ചെക്പോസ്റ്റു വഴി കോഴിക്കടത്തിനു കൂട്ടുനിന്ന വാണിജ്യ നികുതി വകുപ്പ് ഓഫീസിലെ പ്യൂണിനെ സ്ഥലം മാറ്റി. ഇതു സംബന്ധിച്ച ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ചെക്ക്പോസ്റ്റിലെ ബാരിക്കോഡ് ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട ആന്റണിയെയാണ് തിരുവനന്തപുരം ടാക്സ് ടവറിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ ആറുമാസമായി ടൂറിസ്റ്റ് ബസുകളില്‍ കടത്തിയ കോഴികളെ ചെക്പോസ്റ്റില്‍ പരിശോധന ഇല്ലാതെ കടത്തി വിട്ടതായി ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തയിരുന്നു. ആന്റണി ബാരിക്കേഡ് ഡ്യൂട്ടിക്കുള്ള ദിവസം മൊബൈലില്‍ വിളിച്ച് ഉറപ്പ് വരുത്തിയശേഷമാണ് ഇത്തരത്തില്‍ വ്യാപകമായി കോഴിക്കടത്തു നടത്തുന്നത്. ടൂറിസ്റ്റ് ബസിനുള്ളില്‍ ആയതിനാല്‍ എക്സൈസുകാരും ശ്രദ്ധിച്ചിരുന്നില്ല. ഇത്തരത്തില്‍ സമാന്തര സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ വാഹന ഉടമകള്‍ക്ക് അമരവിള ചെക്പോസ്റ്റില്‍ വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥരുമായി നല്ല ബന്ധത്തിലാണ്. ഇത്തരത്തിലുള്ള അതിരുവിട്ട ബന്ധങ്ങള്‍ വഴിയാണ് ചെക്പോസ്റ്റുലൂടെ നിരോധിത പാന്‍മസാല മുതല്‍ അനധികൃത സാധനങ്ങള്‍ വരെ ചെക്പോസ്റ്റ് വഴി കടത്തുന്നത്. ഇത്തരത്തില്‍ പരിശോധന കഴിഞ്ഞ് ചെക്പോസ്റ്റ് കടന്ന വാഹനത്തിനെ വാണിജ്യ നികുതി വിഭാഗം ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് ബസിന്റെ ഉടമയും ആന്റണിയുമായുള്ള ബന്ധം തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: