ശീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാര്‍ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) പതാകയും പാക് ദേശീയ പതാകയും ഉയര്‍ത്തി. ശ്രീനഗറില്‍ നടത്തിയ പ്രതിഷേധ റാലിയിലാണ് സംഭവം. റാലിക്കിടെ പോലീസിനുനേരെ കല്ലേറുണ്ടായി.
പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങളും പ്രകടനത്തിനിടെ ഉയര്‍ന്നു. കല്ലേറുണ്ടായതോടെ പോലീസ് കണ്ണീര് വാതകം ഉപയോഗിച്ചു. ഭീകര സംഘടനകളായ ലഷ്കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുടെ പതാകകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ച കശ്മീരിലെ വിഘടനവാദി നേതാവ് മിർവൈസ് ഫറൂഖ് നേതൃത്വം നൽകിയ പ്രതിഷേധ പ്രകടനത്തിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ഐഎസ് ഭീകര സംഘടനയുടെ പതാക വീശുകയും ചെയ്തിരുന്നു. ജമ്മുകശ്മീരിൽ ഹിന്ദു പണ്ഡിറ്റുകളുടെ പുനരധിവാസത്തിനും സൈനിക കോളനികൾ സ്ഥാപിക്കുന്നതിനുമെതിരെ നടത്തിയ പ്രതിഷേധ മാർച്ചിലാണ് പാക്കിസ്ഥാനെയും ഐഎസിനെയും അനുകൂലിച്ച് പ്രവർത്തകർ മുദ്രാവാക്യങ്ങളും പതാകയും വീശിയത്.
എന്നാൽ പ്രതിഷേധ പ്രകടനം നയിച്ച ഫറൂഖ് പ്രവർത്തകരോട് രാജ്യവിരുദ്ധ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: