ശ്രീനഗര്‍: അനന്തനാഗ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് ഉജ്ജ്വല വിജയം. 12,000-ത്തോളം വോട്ടുകള്‍ക്കാണ് മെഹബൂബ വിജയിച്ചത്.
മുന്‍ മുഖ്യമന്ത്രിയും അനന്ത്നാഗ് എംഎല്‍എയുമായിരുന്ന മുഫ്തി മുഹമ്മദ് സയിദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് അനന്ത്നാഗില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ വര്‍ഷം ജനുവരി ഏഴിനാണ് അദ്ദേഹം അന്തരിച്ചത്.
17,000-ത്തോളം വോട്ടുകള്‍ മെഹബൂബ നേടിയപ്പോള്‍ തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഹിലാല്‍ അഹമ്മദ് സാഹയ്ക്ക് 5,589 വോട്ടുകള്‍ മാത്രമാണ് നേടാനായത്. എട്ട് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ജൂണ്‍ 22നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ കുറച്ച് സമയം തടസപ്പെട്ടു.
വോട്ടെണ്ണല്‍ സ്ഥലത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹിലാല്‍ സാഹ വോട്ടിംഗ് മെഷീന് സീല്‍ ചെയ്തിട്ടുണ്ടായിരുന്നില്ലെന്ന് ആരോപിച്ചു. ഭരണപക്ഷത്തിന്റെ നേതൃത്വത്തില്‍ വ്യാജ തെരഞ്ഞെടുപ്പാണ് അനന്തനാഗില്‍ നടന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: