ന്യൂദൽഹി: ഭാരതത്തിന്റെ സൈനിക മേഖലക്ക് ശക്തി നൽകികൊണ്ട് അമേരിക്കയുമായി 750 ദശലക്ഷം ഡോളറിന്റെ(5000 കോടി) ആയുധ ഇടപാടിന് അംഗീകാരം ലഭിച്ചു. പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്യുസിഷൻ കൗൺസിലാണ് ഇത്രയും വലിയ ആയുധ ഇടപാടിന് പച്ചക്കൊടി കാണിച്ചത്.
28000 കോടിയുടെ പുതിയ പദ്ധതിയടക്കം 19 ശുപാർശകൾക്കാണ് ഇന്ന് ചേർന്ന ഡിഫൻസ് അക്യുസിഷൻ കൗൺസിൽ യോഗം അംഗീകാരം നൽകിയത്. ഇതിനു പുറമെ 18 ധനുഷ് ആർട്ടിലറി തോക്കുകളുടെ ഉൽപാദനത്തിനുള്ള അംഗീകാരവും നൽകി. 145 എം777 അൾട്രാ ലൈറ്റ് ഹൗവിറ്റ്സർ തോക്കുകളും അമേരിക്കയിൽ നിന്നും വാങ്ങുമെന്ന് കൗൺസിൽ തീരുമാനിച്ചു.
ബോഫോഴ്സ് വിവാദത്തിന് മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു ആയുധ ശേഖരണം ഭാരത സൈന്യം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: