കശ്മീർ: ജമ്മു കശ്മീരിലെ പാംപോറില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുള്‍പ്പെടെ എട്ട് ജവാന്മാര് കൊല്ലപ്പെട്ടു. ആക്രമണത്തിൽ 20 സിആർപിഎഫ് ഭടന്മാർക്ക് ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ആയുധ പരിശീലനത്തിനു ശേഷം ക്യാമ്പിലേക്ക് മടങ്ങുകയായിരുന്ന സിആർപിഎഫ് സംഘത്തിനു നേരെ പതുങ്ങിയിരുന്ന ഭീകരർ എകെ47 തോക്കുകൾ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ട രണ്ട് ഭീകരരും പാക്കിസ്ഥാനികളാണെന്ന് സൈന്യം പറയുന്നു.
പാക്കിസ്ഥാനിലെ ലക്ഷർ ഇ തൊയ്ബ് ഭീകര സംഘടനയാണ് ഇതിനു പിന്നിലെന്നാണ് സൈന്യം അനുമാനിക്കുന്നത്. കൂടുതൽ ഭീകരർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: