ഹരിപ്പാട്: അടിയന്തരാവസ്ഥയുടെ നാല്‍പ്പത്തിയൊന്നാം വാര്‍ഷികം കടന്നുപോകുമ്പോള്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണ് തൃക്കുന്നപ്പുഴ എസ്ഐ നിസാമുദ്ദീന്റെ ആര്‍എസ്എസ് പ്രവര്‍ത്തകരോടുള്ള ക്രൂരമര്‍ദ്ദനവും മനോഭാവവുമെന്ന് ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെളിയാകുളം പരമേശ്വരന്.
ആര്‍എസ്എസ് താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് അജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി തുറുങ്കിലടയ്ക്കുകയും ചെയ്ത എസ്ഐയുടെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന എസ്ഐയും ചില പോലീസുകാരും സിപിഎമ്മിനെ തൃപ്തിപ്പെടുത്തുന്നതിനായി സംഘപരിവാര്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് കള്ളക്കേസ് എടുക്കാനാണ് ഭാവമെങ്കില്‍ ഇതിനെ ശക്തമായ രീതിയില്‍ പ്രതിരോധിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, സെക്രട്ടറി ജി. ജയദേവ്, ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് എം. ശിവദാസ്, താലൂക്ക് കാര്യവാഹ് കെ.ജെ. ജിതേഷ്, കാര്‍ത്തികപ്പള്ളി താലൂക്ക് കാര്യവാഹ് പ്രസന്നന്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ജനറല്‍ സെക്രട്ടറി പ്രണവം ശ്രീകുമാര്‍, കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി റ്റി. മുരളി, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ഹര്ഷന്, മഹിള മോര്‍ച്ച ജില്ലാ സെക്രട്ടറി ശാന്തകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: