മറയൂര്‍: മറയൂരിലും പരിസരത്തും കാട്ടാനയുടെ ശല്യം രൂക്ഷമായി. മറയൂര്‍ കരിമുട്ടി ഭാഗത്ത് ജോസഫ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കാളയെ കഴിഞ്ഞ രാത്രി കാട്ടാന കുത്തി പരിക്കേല്‍പ്പിച്ചു. കുത്തേറ്റ കാള കയറ് പൊട്ടിച്ച് രക്ഷപെട്ടതിനാലാണ് ജീവന് നിലനിര്‍ത്താനായത്. ബഹളം കേട്ട് വീട്ടുകാരും അയല്‍വാസികളും ഉണര്‍ന്നെങ്കിലും കാട്ടാനയെപ്പേടിച്ച് പിന്തിരിഞ്ഞു. ഏറെ നേരം ഭീകരന്തരീക്ഷത്തന് ശേഷം കാട്ടാന മടങ്ങിപ്പോകുകയായിരുന്നു. മറയൂര്‍ മൃഗാശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തില്‍ കുത്തേറ്റ കാളയെ പരിചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: