ന്യൂദല്‍ഹി: അമേരിക്കയില്‍ നിന്ന് ഭാരം കുറഞ്ഞ 145 എം 777 ഹവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള കൗണ്‍സില്‍ അനുമതി നല്കി. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇവയില്‍ 120 തോക്കുകള്‍ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഭാരതത്തില്‍ തന്നെയാകാം കൂട്ടിയോജിപ്പിക്കുക.
ഇതിനു പുറമേ 18 ധനുഷ് തോക്കുകള്‍ വന്‍തോതില്‍ നിര്‍മ്മിക്കാനും തീരുമാനമായി. ബോഫോഴ്സ് അഴിമതിക്കു ശേഷം ഇതാദ്യമായാണ് കരസേനക്കു വേണ്ടി ഇത്തരം തോക്കുകള്‍ (ആര്‍ട്ടിലറി ഗണ്‍) നാം വാങ്ങുന്നത്. മൊത്തം 28,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനാണ് തീരുമാനം.
മൊത്തം 18 ആയുധ ഇടപാടുകളാണ് നടത്തുക. 25 കിലോമീറ്റര്‍ ആണ് എം 777 ഹവിറ്റ്സര്‍ തോക്കുകളുടെ ദൂരപരിധി. സൈന്യത്തെ ആധുനികവല്‍ക്കരിക്കുക മോദി സര്‍ക്കാരിന്റെ സുപ്രധാന ലക്ഷ്യമാണ്. ഭാരതം സ്വന്തമായി നിര്‍മ്മിക്കുന്നതാണ് ധനുഷ് തോക്കുകള്‍. 38 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യകളെങ്ങള് വരെ തകര്‍ക്കാന്‍ കഴിയുന്ന ധനുഷ് തോക്കുകള്‍ കൊല്‍ക്കത്തയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയാണ് വികസിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: