മുട്ടം: റോഡിന്റെ വീതി കുറവ് മൂലം തോട്ടുംകര ജംഗ്ഷന് വീര്‍പ്പുമുട്ടുന്നു. മുട്ടത്തു നിന്നും ഈരാറ്റുപേട്ട, പാല ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. മുട്ടം ഗവ: ഹൈസ്ക്കൂള് മുതല്‍ തോട്ടുംകര ജംഗ്ഷന് വരെ റോഡിന് വീതി കുറവാണ്. തോട്ടുംകരയിലെ പാലത്തിനും വീതി കുറവാണ്. ഇടുങ്ങിയ പാലത്തിലൂടെ ശ്രമകരമായാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.പാലത്തിനു മുമ്പും പാലം കഴിഞ്ഞുമുള്ള കൊടുംവളവ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. തീരെ ഇടുങ്ങിയ ജംഗ്ഷനിലൂടെ വേണം മുട്ടം ഭാഗത്തേക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പ്രദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എത്തിചേരാന്‍.നിലവിലുള്ള പാലം കാലപഴക്കമുള്ളതാണ്. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്ന് വീഴാറായ സ്ഥിതിയിലാണ്. ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെ ഈ പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.റോഡ് പുറമ്പോക്ക് കൈയ്യേറി നിര്‍മ്മിച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങളും തോട്ടുംകര ജംഗ്ഷന്റെ വീര്‍പ്പുമുട്ടലിന് കാരണമാണ്.ശബരിമല തീര്‍ത്ഥാടകരുടെ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന ജംഗ്ഷനോടാണ് അധികൃതരുടെ അവഗണന തുടരുന്നത്.തോട്ടും കര ജംഗ്ഷന് വികസിപ്പിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്. മുട്ടം പഞ്ചായത്തിലെ അവികസിത മേഖലയിലെ ഒന്നാം സ്ഥാനമാണ് തോട്ടുംകരയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: