മുംബയ്: ബ്രിട്ടനിലെ ഏറ്റവും വലിയ നിക്ഷേപകരാണ് ടാറ്റാ ഗ്രൂപ്പ്. ഇവിടുത്തെ വലിയ തൊഴില്‍ ദാതാക്കളില്‍ ഒരാളും ഇവര്‍ തന്നെ. ഹിതപരിശോധനാ ഫലം പുറത്തുവന്ന വെള്ളിയാഴച ഓഹരിവിപണിയില്‍ ടാറ്റായുടെ 30,000 കോടി രൂപയാണ് പോയത്.
ഈ പടുകൂറ്റന്‍ സ്ഥാപനത്തിന് ബ്രിട്ടനില്‍ 19 കമ്പനികളാണ് ഉള്ളത്. അറുപതിനായിരത്തിലേറെ പേര്‍ക്കാണ് ടാറ്റാ ഇവിടെ ജോലി നല്‍കുന്നത്.
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനി ടാറ്റായുടേതാണ്. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറിയതോടെ ഇനി വാഹനങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങളില്‍ വില്ക്കുമ്പോള് ടാറ്റയ്ക്ക് പത്തു ശതമാനം ലെവി നല്‍കേണ്ടിവരും. ഇതിനു പുറമേ വാഹന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നാലു ശതമാനം തുക നല്‍കേണ്ടിവരും. ഇത് രണ്ടും കൂടിയാകുമ്പോള്‍ ടാറ്റയ്ക്ക് വലിയ ചെലവുവരും.
ടാറ്റായ്ക്ക് ഇവിടെ ഉരുക്കു നിര്‍മ്മാണ കമ്പനിയുണ്ട്. ഇതും പ്രതിസന്ധിയിലാകും. കമ്പനിയുടെ 25 ശതമാനം ഓഹരി വാങ്ങാന്‍ ഡേവിഡ് കാമറോണ്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതും വെള്ളത്തിലാകും. 1907ലാണ് ടാറ്റ ബ്രിട്ടനില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയത്.
യൂറോപ്പിന് കനത്ത
ആഘാതം: മെര്‍ക്കല്‍
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന് പുറത്തു പോയത് യൂറോപ്പിനാകെ കനത്തയടിയാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചലാ മെര്‍ക്കല്‍. ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തില്‍ ഖേദമുണ്ട്. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: