കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ ഖമാര്‍ നഴ്സിംഗ് കോളേജില്‍ ദളിത് വിദ്യാര്‍ത്ഥി റാഗ് ചെയ്യപ്പെട്ട സംഭവത്തില്‍ കര്‍ണാടക പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നഴ്സിങ് വിദ്യാര്‍ത്ഥിനിയും എടപ്പാള്‍ സ്വദേശിയുമായ കെ.പി. അശ്വതി മെയ് 9 ന് റാഗിങ് ചെയ്യപ്പെട്ട സംഭവത്തിലാണ് മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ആതിര റെജി, ലക്ഷ്മി എന്‍. പിള്ള എന്നിവരും അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ കൃഷ്ണ പ്രിയയും വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്യപ്പെട്ടത്.
ഇവരെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതായി ഗുല്‍ബര്‍ഗ് എസ്പി എന്‍.ശശികുമാര്‍ പറഞ്ഞു. കര്‍ണ്ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ന്യൂനപക്ഷ ക്ഷേമമന്ത്രിയുമായ ഖമര്ഉല് ഇസ്ലാമിന്റെ ഉടമസ്ഥതയിലാണ് നഴ്സിങ് കോളജ്. എഞ്ചിനീയറിംഗ്, മെഡിക്കല്‍, നഴ്സിങ,് പോളിടെക്നിക് എന്നീ വിഭാഗങ്ങളിലായി പതിമൂന്നോളം സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്.
ആറ് തവണ എംഎല്‍എയും ഒരു തവണ എംപിയുമായ ഖമര്‍ കര്‍ണ്ണാടക കോണ്‍ഗ്രസ്സില്‍ വന്‍ സ്വാധീനമുള്ള നേതാവാണ്. മെയ് 9 ന് പെണ്‍കുട്ടി റാഗിങിന് വിധേയമായിട്ടും സ്ഥാപനം വിവരം പോലീസിനെ അറിയിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: