സര്‍ക്കാരല്ല, ജനങ്ങളാണ് സ്മാര്‍ട്ടാക്കേണ്ട നഗരങ്ങളെ സര്‍വ്വേയിലൂടെ തെരഞ്ഞെടുത്തത്. ഭാരതത്തിലെ ജനങ്ങളാണ് സ്മാര്‍ട്ട്.
അവരുടെ വൈദഗ്ധ്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാം- അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്ത് വികസത്തിനുള്ള മത്സരമാണ്. സ്മാര്‍ട്ട് സിറ്റികളെ തെരഞ്ഞെടുക്കാനുള്ള മത്സരം പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ നഗരങ്ങളെ എങ്ങനെ വികസിപ്പിക്കണമെന്ന് അവിടത്തെ ജനങ്ങള്‍ക്കേ തീരുമാനിക്കാനാകു. ദല്‍ഹിയിലിരുന്ന് അതിനാകില്ല. എല്ലാവരും പങ്കാളിത്ത ഭരണത്തിന്റെ സത്ത ഉള്‍ക്കൊള്ളട്ടെ. വികസനത്തില്‍ അത് നിര്‍ണ്ണായകം.
നഗരവത്കരണം ഒരു തടസമായിട്ടോ ഒരു വെല്ലുവിളിയായിട്ടോ കണ്ടിരുന്ന കാലം മാറി. ഇന്ന് അത് വളരാനുള്ള അവസരമാണ്. നഗരങ്ങള്‍ വളര്‍ച്ചയുടെ കേന്ദ്രങ്ങള്‍ മാത്രമല്ല. ദാരിദ്യം അകറ്റാനുള്ള കഴിവും ശേഷിയും നഗരങ്ങള്‍ക്കുണ്ട്. നഗരങ്ങളിലാണ് ജനങ്ങള്‍ തൊഴില്‍ കണ്ടെത്തുന്നത്. കെട്ടിടങ്ങളും റോഡുകളുമല്ല നഗരങ്ങളെ വിലയിരുത്താനുള്ള മാര്‍ഗങ്ങള്‍. ഓരോ നഗരത്തിനും അതിന്റേതായ അസ്മിത (ഐഡന്റിറ്റി) ഉണ്ട്- മോദി പറഞ്ഞു. സ്വച്ഛ് ഭാരതാണ് കേന്ദ്രത്തിന്റെ ഏറ്റവും മികച്ച പദ്ധതിയെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെയ്ക്ക് യുവര്‍ സിറ്റി സ്മാര്‍ട്ട് പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. നഗരങ്ങള്‍ക്ക് മികച്ച പ്ലാന്‍ തയ്യാറാക്കുക ഇതിന്റെ ലക്ഷ്യം. നൂറു പട്ടണങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ള, മികച്ച നഗരങ്ങളാക്കി മാറ്റിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൊച്ചി അടക്കം 20 നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 1,770 കോടി രൂപയാണ് ഇതിന് ചെലവിടുക.
കാല്‍നടക്കാര്‍ക്കായി പ്രത്യക വാക്ക് വേ, നിരന്തരമുള്ള വാഹനങ്ങളുടെ ആരോഗ്യ പരിശോധന (കണ്ടീഷന്‍ പരിശോധന) സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് പരമാവധി വൈദ്യുതി ഉപയോഗം അതുവഴിയാക്കുക, വൈഫൈ സൗകര്യം സൗജന്യമായി ലഭ്യമാക്കുക, കാര്യക്ഷമമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം ഒരുക്കുക തുടങ്ങി നിരവധി വികസന പരിപാടികളാണ് ഈ നഗരങ്ങളില്‍ നടപ്പാക്കുക. മൈ ഗവ്. എന്ന വെബ്സൈറ്റ് വഴി ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചാണ് സ്മാര്‍ട്ട് സിറ്റികളെ തെരഞ്ഞെടുത്തത്. 25 ലക്ഷം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവടക്കം നിരവധി മന്ത്രിമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: