തിരുവനന്തപുരം: നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച അമൃത് പദ്ധതി പ്രകാരം തിരുവനന്തപുരം നഗരസഭയ്ക്ക് ആദ്യഘട്ടമായി 103.73 കോടി ധനസഹായം ലഭിച്ചതായി മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജലവിതരണം, സ്വീവേജ്, ഗതാഗതം, ഡ്രൈനേജ് സംവിധാനം എന്നിവയ്ക്ക് പുറമെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കാര്യശേഷി വര്‍ദ്ധിപ്പിക്കുക, ഭരണ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുക എന്നിവയും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.63 കോടിയുടെ പദ്ധതിയ്ക്കുള്ള രൂപ രേഖ പൂര്‍ത്തിയായിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള കഴക്കൂട്ടം മുതല്‍ ടെക്നോപാര്‍ക്ക് വരെയുള്ള ബൈസൈക്കിള്‍ ട്രാക്ക് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും.
നഗരസഭ നേരിടുന്ന അതീവ പ്രധാന പ്രശ്നമായ സ്വീവേജ് പദ്ധതി ശാസ്ത്രീയവും ഫലപ്രദവുമായി നടപ്പിലാക്കന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: